മൂകം മനസ്സിൻ വെളിച്ചം കെടുത്താം,
കോരിച്ചൊരിയും മഴയുടെ പ്രഭാതത്തിലേക്കുണരുമ്പോൾ
മനസ്സ് അറിയാതെ വിഷാദം കൊള്ളാം.
മഴയ്ക്ക് പിറകെ തെളിയുന്ന ഇളവെയിലിൽ
വിടരുന്ന റോസാപുഷ്പം കാണ്‍കെ ഹൃദയം കിളിർക്കാം പിന്നെയും.
നനഞ്ഞ മണ്ണിൻ ഗന്ധത്തിൽ റോസാ സുഗന്ധം കലരുമ്പോൾ
ജീവൻ ഒരു ലഹരിയായ് പിന്നെയും നുരയാം.
മനസ്സ് അറിയാതെ വിഷാദം കൊള്ളാം.
മഴയ്ക്ക് പിറകെ തെളിയുന്ന ഇളവെയിലിൽ
വിടരുന്ന റോസാപുഷ്പം കാണ്‍കെ ഹൃദയം കിളിർക്കാം പിന്നെയും.
നനഞ്ഞ മണ്ണിൻ ഗന്ധത്തിൽ റോസാ സുഗന്ധം കലരുമ്പോൾ
ജീവൻ ഒരു ലഹരിയായ് പിന്നെയും നുരയാം.
വസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
പ്രിയ കവിതകൾ പിറക്കുന്നത് അതിന്റെ നഷ്ടസ്മൃതിയിലാണ്.
മൃത്യുവെ അതിജയിക്കാൻ ശബളമാമൊരു യൗവ്വനം മതി.
ശോകം അതിജയിക്കുമ്പോഴും ഒരു കിളിപ്പാട്ടിൻ ഈണത്തിൽ അത് പ്രിയതരമാകാം.
സ്വപ്നതുല്ല്യമാം നിറവസന്തം വരുന്നതും പോവുന്നതും
ഒരു ഭാവഗാനത്തിൻ ദ്രുതചിറകടിതൻ താളത്തിലാണ്.
അതിലുയർന്നൊരു സുവർണ്ണ ചക്രവാളം കണ്ടതിൻ കനവുകൾ
എന്നുമുണ്ടാകും കണ്‍കളിൽ ജ്വാലയായ്,
പിന്നെയേതു യുദ്ധകാണ്ഡം പിറന്നാലും,
പോർക്കളത്തിൽ മുറിവേറ്റു പിടഞ്ഞാലും
ജീവിത സ്മൃതികളിൽ എന്നും നിറയുവാൻ.
പ്രിയ കവിതകൾ പിറക്കുന്നത് അതിന്റെ നഷ്ടസ്മൃതിയിലാണ്.
മൃത്യുവെ അതിജയിക്കാൻ ശബളമാമൊരു യൗവ്വനം മതി.
ശോകം അതിജയിക്കുമ്പോഴും ഒരു കിളിപ്പാട്ടിൻ ഈണത്തിൽ അത് പ്രിയതരമാകാം.
സ്വപ്നതുല്ല്യമാം നിറവസന്തം വരുന്നതും പോവുന്നതും
ഒരു ഭാവഗാനത്തിൻ ദ്രുതചിറകടിതൻ താളത്തിലാണ്.
അതിലുയർന്നൊരു സുവർണ്ണ ചക്രവാളം കണ്ടതിൻ കനവുകൾ
എന്നുമുണ്ടാകും കണ്‍കളിൽ ജ്വാലയായ്,
പിന്നെയേതു യുദ്ധകാണ്ഡം പിറന്നാലും,
പോർക്കളത്തിൽ മുറിവേറ്റു പിടഞ്ഞാലും
ജീവിത സ്മൃതികളിൽ എന്നും നിറയുവാൻ.

നഷ്ട വസന്തം
ReplyDeleteവസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
ReplyDeleteപ്രിയ കവിതകൾ പിറക്കുന്നത് അതിന്റെ നഷ്ടസ്മൃതിയിലാണ്.
നന്നായിരിക്കുന്നു വരികൾ...
ആശംസകൾ...
സ്വപ്നതുല്ല്യമാം നിറവസന്തം വരുന്നതും പോവുന്നതും
ReplyDeleteഒരു ഭാവഗാനത്തിൻ ദ്രുതചിറകടിതൻ താളത്തിലാണ്.
ചെറുതാണെങ്കിലും സുന്ദരമായ വരികൾ ..
ReplyDeleteചെറുതാണ് പക്ഷെ സുന്ദരമാണ്
ReplyDeleteലളിതമാണ് പക്ഷെ ഭാവാര്ദ്രമാണ്
ശുഭാശംസകളോടെ
ഭാവവും അര്‍ത്ഥവും ദാര്‍ശനികത്വവും ഉള്‍ച്ചേര്‍ന്ന ഒരു രചന
ReplyDeleteശ്രദ്ധയോടെ വായിയ്ക്കേണ്ടതുണ്ട്
ചിലനേരങ്ങളിൽ ചിലത്,
ReplyDeleteനല്ല വരികൾ
ReplyDeleteനല്ല ഭാവം
തത്ത്വചിന്താപരമായ ഈ കവിത നമ്മെ അതിഗഹനമായ അര്‍ത്ഥതലങ്ങളിലേക്ക് കൂട്ടിക്കൊണ്ടുപോകുന്നു!
ReplyDeleteആശംസകളോടെ
ഓർമ്മകൾ അനശ്വരമാകുന്നത്
ReplyDeleteഇഷ്ടായി
വരികളെല്ലാം ഇഷ്ടമായി...
ReplyDeleteവസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
ReplyDeleteപ്രിയ കവിതകൾ പിറക്കുന്നത് അതിന്റെ നഷ്ടസ്മൃതിയിലാണ്.
------------------------------------
കവിതയെ കുറിച്ച് കൂടുതല്‍ വിലയിരുത്താന്‍ അറിയില്ല ,,എങ്കിലും ചില വരികള്‍ എനിക്ക് ഏറെ ഇഷ്ടായി ..
"മൃത്യുവെ അതിജയിക്കാൻ ശബളമാമൊരു യൗവ്വനം മതി."
ReplyDeleteശബളമായ എന്തെങ്കിലും മതി സലാംജി. എല്ലാവര്‍ക്കും അത്തരം എന്തെങ്കിലും എപ്പോഴെങ്കിലും ഉണ്ടായിക്കാണും. അതുള്ള കാലത്ത് മറ്റെന്തിനേയോ വെട്ടിപ്പിടിക്കാനുള്ള തയ്യാറെടുപ്പില്‍ അവഗണിക്കപ്പെടുന്നതാണ്.
ഇന്നലെയുടെ ക്ഷണികമായ ആഹ്ലാദങ്ങള്‍ക്കുമാത്രമല്ല നാളെയുടെ ത്രസിപ്പിക്കുന്ന പ്രതീക്ഷകള്‍ക്കും മനസ്സിനെ ഉന്മാദിപ്പിക്കാനാകും.
നല്ല രചന.
:)
ReplyDeleteനല്ലത്
സുന്ദരമായ വരികൾ ..
ReplyDeleteകവിതയുടെ ബീജം മറവിയിലേക്ക് മാഞ്ഞു പോയ ഓര്‍മകളിലേക്ക് ആണ് വരികള്‍
ReplyDeleteപക്ഷെ യൌവനം കൊണ്ട് മരണത്തെ ജയിക്കാന്‍ കഴിയും എന്ന നിരീക്ഷണത്തോട് യോജിക്കാന്‍ കഴിയില്ല
വീണ്ടും ലഹരിയായി നുരഞ്ഞു കൊണ്ടിരിക്കുന്ന ജീവിതം...
ReplyDeleteനന്നായി ഈ വരികൾ.
പല വര്‍ണ്ണങ്ങളിലൂടെ ഉതിരുന്ന പുതു വസന്തവും, നവോന്മേഷവും, ജീവിത പ്രസരിപ്പും, യാത്രയും...എല്ലാമെല്ലാം കാഴ്ച്ചവെക്കുന്ന വരികള്‍...നന്ദി..സ്നേഹം.
ReplyDeleteജീവിത ഗന്ധി ആയ ആശയം. പരിമളം
ReplyDeleteപൂശി കടന്നു പോവുന്ന പനിനീര് പുഷ്പം
പോലെ വരികൾ.ഭാവ സാന്ദ്രം ആയ
ചിന്തകള്.
കവിതയെ വിലയിരുത്താൻ ഞാൻ ആളല്ല.
എങ്കിലും വളരെ ഇഷ്ടം ആയി എന്ന്
പറയാമല്ലോ.നല്ല ആശയങ്ങൾ നല്ല
എഴുത്തുകാരനു ലഭിക്കുമ്പോൾ അത് മനോഹരം
ആവുന്നു കവിത ആയാലും കഥ ആയാലും.ആ
നിലക്ക് സലാമിന്റെ നല്ലൊരു രചന തന്നെ.
മനോഹരമായ വരികള്‍
ReplyDeleteകൊള്ളാലോ സലാം ഭായ് ..
ReplyDeleteകവിത എഴുത്തും ഉണ്ടല്ലേ ??
ഞാന്‍ വായിക്കുന്ന സലാംജിയുടെ ആദ്യ കവിത. ഭംഗിയായിരിക്കുന്നു
വസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
പ്രിയ കവിതകൾ പിറക്കുന്നത് അതിന്റെ നഷ്ടസ്മൃതിയിലാണ്.
“സ്വപ്നതുല്ല്യമാം നിറവസന്തം വരുന്നതും പോവുന്നതും
ReplyDeleteഒരു ഭാവഗാനത്തിൻ ദ്രുതചിറകടിതൻ താളത്തിലാണ്.
അതിലുയർന്നൊരു സുവർണ്ണ ചക്രവാളം കണ്ടതിൻ കനവുകൾ
എന്നുമുണ്ടാകും കണ്‍കളിൽ ജ്വാലയായ്“
കവിതയും സലാം ഭായ്ക്ക് നന്നായ് വഴങ്ങുന്നുണ്ട് കേട്ടൊ
മരുഭൂമിയുടെ കരാളമായ ഭാവം പോലും അതിന്റെയൊരുകോണില് വിരിഞ്ഞു പുഞ്ചിരിപൊഴിക്കുന്നൊരിത്തിരിപ്പൂവിന്റെ സാന്നിദ്ധ്യത്താല് മയപ്പെടുന്നപോലെ ഒത്തിരി സങ്കടങ്ങള്ക്കിടയിലും എങ്ങുനിന്നോ കിനിഞ്ഞെത്തുന്ന ഇത്തിരി സന്തോഷത്തിന്റെ കുളിരിനാല് വീണ്ടുമെത്രയോ സങ്കടാവസ്ഥകളെ തരണം ചെയ്യാനുള്ള ഊര്ജ്ജം നിറയ്ക്കപ്പെടുന്നുവെന്ന നന്മോന്മുഖവീക്ഷണം എനിക്ക് ഹൃദയഹാരിയായി അനുഭവപ്പെട്ടു.
ReplyDeleteദുര അരങ്ങ് വാഴുന്ന ആസുരകാലത്ത് ഓര്ത്ത് വെയ്ക്കേണ്ട മഹിതമായ സന്ദേശം ഈ കൊച്ചുവരികളില് കാവ്യാത്മകമായി സന്നിവേശിക്കപ്പെട്ടിരിക്കുന്നു.
നന്ദി സലാംജീ.
റോസാ പുഷ്പം എനിക്കിഷ്ടമാണ്.ഹാ എന്താ അതിന്റെയൊരു സുഗന്ധം! സുന്ദരമായ ആ ഓരൊ ഇതളും കൂര്‍ത്തു മൂര്‍ത്ത അതിന്റെ തണ്ടുകളെ ന്ന മരണഭയത്തെ ഓര്‍മ്മയില്‍ പോലും പേടിപ്പിക്കുന്നതെയില്ല!
ReplyDeleteനല്ലൊരു ഓര്‍മ്മപ്പെടുത്തലാണീ കവിത..
വരികളുടെ ലയഭംഗി ആസ്വദിച്ചു....
ReplyDeleteThis comment has been removed by the author.
ReplyDeleteആദ്യമായിട്ടാണ് ഇവിടെ .. കവിത വായിച്ചു .. മനോഹരം ,
ReplyDeleteനനഞ്ഞ മണ്ണിൻ ഗന്ധത്തിൽ റോസാ സുഗന്ധം കലരുമ്പോൾ
ജീവൻ ഒരു ലഹരിയായ് പിന്നെയും നുരയാം.
വസന്തപുഷ്പം പ്രിയതരമാകുന്നത് അതിന്റെ നശ്വരതയിലാണ്.
പ്രിയ കവിതകൾ പിറക്കുന്നത് അതിന്റെ നഷ്ടസ്മൃതിയിലാണ്.
മൃത്യുവെ അതിജയിക്കാൻ ശബളമാമൊരു യൗവ്വനം മതി.
ശോകം അതിജയിക്കുമ്പോഴും ഒരു കിളിപ്പാട്ടിൻ ഈണത്തിൽ അത് പ്രിയതരമാകാം.
നല്ല വരികള്‍..
നന്നായി ഈ മഴ നേരങ്ങളിലെ കവിത ..............എങ്കിലും വരികളിൽ ഇത്തിരി കൊത്തു പണികളുടെ കുറവുള്ള പോലെ ................ആശംസകൾ.............
ReplyDeleteതാങ്കളുടെ ഒരു തനതു ടച്ച് വേണ്ടത്ര വന്നില്ലല്ലോ സലാം ബായ്
ReplyDeleteവരികൾ അടുക്കിയതിൽ എന്തോ ഒരു പ്രശ്നം പോലെ
ഭാവുകങ്ങൾ
:)
kavithayum vazhangumalle..
ReplyDeleteaazamsakal...